ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓര്‍മയിലെ ആ ദിവസം

വണ്ടി അടുക്കുന്തോറും പ്രാര്‍ഥന ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു 

അത് എന്‍െറ മനസിനെയും കാതുകള്‍ക്കും ഒരു പുതിയ ലോകത്തിലക്ക് കടക്കുന്നത് പോലെ അനുഭവപ്പെട്ടു

 കുറേ നാളായി മനസിലുള്ള മോഹമാണ്  ചൂലൂര്  യോഗിനിമാതാ  ബാലികാസദനത്തില്‍  വരണം എന്ന്   

പ്രാര്‍ഥന അവസാനിക്കാറായിരിക്കുന്നു 

ഇന്ന് നമ്മുടെ സമുഹത്തിനും കുട്ടികള്‍ക്കും നഷ്ടമായിരിക്കുന്ന  പലതും

 അവിടത്തെ കുട്ടികളില്‍ എനിക്ക് കാണാന്‍ സാധിച്ചു  

പശുക്കളെ പരിപാലിക്കുന്നത് കണ്ടപ്പോള്‍  എനിക്ക് സന്തോഷം തോന്നി  

സഹജീവികളെ സ്നേഹിക്കുന്നതോടോപ്പം അന്യജീവജാലങ്ങളെയും സ്നേഹിക്കാന്‍ 

നമ്മുടെ സമൂഹം മറന്നുതുടങ്ങിയകാലമാണല്ലോ ഇത് 

ഭക്ഷണം കഴിക്കാന്നുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു കുട്ടികള്‍ നിലത്ത് പായ വിരിക്കുന്നുണ്ടായിരുന്നു

 എന്നെ കണ്ടിട്ടാണെന്ന്  തോന്നുന്നു ഒരു അമ്മ പുറത്തു വന്നു 

ഞാന്‍ അന്നത്തെ ദിവസത്തെ ഭക്ഷണത്തിന്‍െറ അനുമതവാങ്ങിരിരുന്നു എന്ന് അവരോട് ഞാന്‍  പറഞ്ഞു  

അമ്മ എന്നോട് കയറി ഇരിക്കാന്‍ പറഞ്ഞ് അകത്തേക്ക് പോയി

അപ്പോളെക്കും ഒരുകുട്ടി വന്ന് അകത്തേക്ക്  വിളിച്ചു അവിടെ എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ ഉണ്ടായിരുന്നു 

പലജീവിതരീതിയില്‍ നിന്ന് വന്നവര്‍ അവര്‍ എല്ലാവരും ഒരു കുടുബമായി കഴിയുന്നു 

അവര്‍ക്ക് ഇവിടെ എല്ലാവരുമുണ്ട്   അവര്‍ക്ക് നഷ്ടമായ പലതും ഇവിടെ അവര്‍ മറക്കുന്നു 

മുത്തശ്ശിയുടെ സ്നേഹം കണ്ടപ്പോള്‍ എനിക്കപോലും അവരോട് അല്‍പം അസൂയ തോന്നാതിരിന്നില്ല  

അപ്പോഴേക്കും അവടെത്തെ മുതിര്‍ന്ന കുട്ടികള്‍ ഭക്ഷണം വിളമ്പിതുടങ്ങിയിരുന്നു

 ഭക്ഷണത്തിന് മുന്‍പ് പ്രാര്‍ഥന ഉണ്ടായിരുന്നു  എന്നും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും

 ഇന്നത്തെ ഭക്ഷണത്തിന്നെന്തോ ഒരു പ്രതേക സ്വാദ്  ഉള്ളതുപോലെ

 സഹോദരിമാരില്ലാത്ത എന്നിക്ക് ദൈവം ഒന്നിച്ച് ഒരുപാട് പേരെ തന്നത് പോലെ 

പണ്ട് കുടപ്പിറപ്പുകളില്ലാത്തതുകൊണ്ട്  

വീട്ടിലെ ഏകാന്തതകളില്‍  പലപ്പോഴും പൊട്ടികരഞ്ഞിട്ടുണ്ട് പക്ഷെ

ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോ ഞാന്‍ അറിയാതെ മനസില്‍ പറഞ്ഞു   

ഇന്നി ഞാന്‍ കരയില്ല കാരണം എന്നിക്കുണ്ട് ഇവിടെ ഒരുപാട് കുടപ്പിറപ്പുകള്‍

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാളെ തൃശൂർ പൂരമാ ചരിത്രവും ചൈതന്യവും കൂടികലർന്ന പുരം കൺമുന്നിലെത്തി കേരളത്തിലുള്ള എന്റെ വംശത്തിലെ ഏതൊരു കൊമ്പന്നും അവിടെ അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടവും കെട്ടി ഇലിഞ്ഞിത്തറമേളം ഒന്ന് കാതോർത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ദിവസം പൂരം എന്നാൽ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടും എല്ലാം ആസ്വദിച്ച് എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന് നാറുണ്ട് എന്നത് സത്യം നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br> വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന് ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുട

സ്വാതന്ത്യം

                                                                   സ്വാതന്ത്യം ബസില് ഇരിക്കുമ്പോള്‍  ഉച്ചത്തില്‍  ഉള്ള ആ പ്രസഗം കേട്ടത് ചുമ്പന സമരത്തെ അനുകൂലിച്ച് ആണ് ആള്‍ സംസാരിക്കുന്നത് ഇപ്പോ അളുകള്‍ക്ക്  സംസാരവിഷയം ചുമ്പന സമരം ആണല്ലോ കുറച്ച് പേര് അവരുടെ എന്തോ സ്വാര്ഥലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ചുമ്പനസമരം അതിനെ അനുകൂലിച്ചും പ്രതിരോധിച്ചും കുറേ ആളുകളും അതില് ബലിയാടുകള് ആകുന്നതോ കുറേ യുവതീ യുവാക്കളും ആ വായതോരാതെ സംസാരിക്കുന്ന ആളെ എനിക്ക് അറിയാം അയാളുടെ മകള് എന്‍െറ സഹോദരിയുടെ കൂടെ ആണ് പഠിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ടു പരിചയം ഉണ്ട് മൈക്ക് കിട്ടിയ സന്തോഷത്തിലാണെന്ന് തോന്നുന്നു അദേഹം കസറുകയാണ് സ്ത്രീ  പുരുഷനും ഇവിടെയും ഇരിക്കാനും സംസാരിക്കാനും അനുവാദമില്ലാത്ത നാടാണോ ഇതെന്നും സദാചാര പോലീസിനെ നിലക്ക് നിര്ത്തണമെന്നുമൊക്കെ നല്ല ഉച്ചത്തില് വെച്ച് കാച്ചുന്നുണ്ട് ഇഷ്ട്ടന് എന്തായാലും മുഴുവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല അതിന് മുന്‍പ്  ബസ് എടുത്തു  വീട്ടില് എത്തുമ്പോള് സമയം 6 മണി പുറത്ത് ചെരുപ്പ് ഊരി വെക്കുമ്പോള് പ്രിയയുടെ ചെരുപ്പ് കാണാനില്ല  ഇത്ര സമയം ആയിട്ടും അവള്‍ വന്നിട്ടില്ലേ മനസില് ഒരു ആ
                                                         കാലചക്രം  ഉരുളുംപോള്‍ ഓർമ്മകളിലേക്ക് തിരിച്ച് നടക്കാൻ എന്നും എനിക്ക് ഇഷ്ടം ഗൃഹാതുരത്വം ഉള്ള ഒരു പിടി ഓർമ്മകൾ എന്നും  എന്‍െറ  കൂട്ട് പുതിയ കാലത്തിനൊപ്പം നടക്കുമ്പോളും മനസ് പഴമയിൽ തങ്ങിനിൽക്കുന്നു സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകൾ ആ ഓർമ്മകളിലൂടെ ചിലപ്പോൾ ഒരു പിന്നോട്ട് നടത്തം  പിന്നെ ഇത് പറയാൻ ഉളള കാര്യം ഞാൻ ഇന്ന് ഫേസ് ബുക്കിൽ കണ്ട ഒരു കുളം തെങ്ങിൻ തോപ്പുകൾക്കിടയിൽ സുന്ദരമായ പച്ചയും നീലയും നിറത്തിൽ നിറഞ്ഞ് കിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കുളം അറബിക്കടലും കിഴക്ക് കനോലിക്കനാലും കാവൽ നിൽക്കുന്ന ചെന്ത്രാപ്പിന്നിയെന്ന എന്‍െറ  ഗ്രാമത്തിലും ഒരുപാട് കുളങ്ങൾ ഉണ്ടായിരുന്നു, ഒരു ചാടികുളിയും നീന്തലുമില്ലാതെ കൗമാരത്തിലെ ഒരോ ദിവസവും തുടങ്ങാറില്ല തോർത്തുമുണ്ട് ഉടുത്ത് കാലുകൾ വെള്ളത്തിലേക്ക് പാദമൂന്നുമ്പോൾ ഒരു കുളിര് കാല് മുതൽ തലവരെ അരിച്ച് കയറും ഓർക്കുമ്പോൾ ശരീരത്തിലെ രോമകൂപങ്ങൾ ഇപ്പോഴും ഉണർനെഴുന്നേൽക്കുന്നു ഒരോ ദിവസത്തെ കുളിയും ഞങ്ങൾക്ക് ഉത്സവങ്ങളായിരുന്നു സമപ്രായക്കാർ മുതൽ തലമുതിർന്നവർ വരെ ഒരുമിച്ച് ഒരു കുളി മുങ്ങാംകുഴിയിട്ടും വെട്ടിമറ