നാളെ തൃശൂർ പൂരമാ ചരിത്രവും ചൈതന്യവും കൂടികലർന്ന പുരം കൺമുന്നിലെത്തി കേരളത്തിലുള്ള എന്റെ വംശത്തിലെ ഏതൊരു കൊമ്പന്നും അവിടെ അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടവും കെട്ടി ഇലിഞ്ഞിത്തറമേളം ഒന്ന് കാതോർത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ദിവസം പൂരം എന്നാൽ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടും എല്ലാം ആസ്വദിച്ച്
എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന്നാറുണ്ട് എന്നത് സത്യം
നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br>
വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന്
ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുടമാറ്റവും ഞങ്ങൾക്ക് മുകളിൽ വർണക്കുടകളുടെ ആറാട്ടാണ് പിന്നെ മാനത്തെ കരിമരുന്നിന്റെ വർണ്ണചിത്രങ്ങൾ തെളിയും കതിനകളുടെ കൂട്ടപ്പൊരിച്ചലിൽ
ഞങ്ങളുടെ മനസ് ഒന്ന് പതറുമെങ്കിലും ഭഗവതിമാരെ മനസിൽ വിചാരിച്ച് കണ്ണടച്ച് നിൽക്കും 'പിന്നെ പിറ്റേന്ന് തട്ടകത്ത് നിവാസികളുടെ പകൽ പൂരവും പൂരക്കഞ്ഞിയും കഴിച്ച് ഓരോ പുര പ്രേമിയും പുര നഗരിയിൽ നിന്ന് മടക്കയാത്ര അരംഭിക്കുന്നോൾ അടുത്ത പൂരത്തിനായി ഞങ്ങളും കാഴ്ച്ചയുടെയും സൗന്ദര്യത്തിന്റെയും ഓർമ്മകൾ മനസിൽ നിറച്ച് കാത്തിരിക്കും
എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന്നാറുണ്ട് എന്നത് സത്യം
നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br>
വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന്
ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുടമാറ്റവും ഞങ്ങൾക്ക് മുകളിൽ വർണക്കുടകളുടെ ആറാട്ടാണ് പിന്നെ മാനത്തെ കരിമരുന്നിന്റെ വർണ്ണചിത്രങ്ങൾ തെളിയും കതിനകളുടെ കൂട്ടപ്പൊരിച്ചലിൽ
ഞങ്ങളുടെ മനസ് ഒന്ന് പതറുമെങ്കിലും ഭഗവതിമാരെ മനസിൽ വിചാരിച്ച് കണ്ണടച്ച് നിൽക്കും 'പിന്നെ പിറ്റേന്ന് തട്ടകത്ത് നിവാസികളുടെ പകൽ പൂരവും പൂരക്കഞ്ഞിയും കഴിച്ച് ഓരോ പുര പ്രേമിയും പുര നഗരിയിൽ നിന്ന് മടക്കയാത്ര അരംഭിക്കുന്നോൾ അടുത്ത പൂരത്തിനായി ഞങ്ങളും കാഴ്ച്ചയുടെയും സൗന്ദര്യത്തിന്റെയും ഓർമ്മകൾ മനസിൽ നിറച്ച് കാത്തിരിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ