ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ബ്ലാക്കി


പതിവുപോലെ അന്നും നേരം വൈകിയാണ്  ഉറക്കത്തില്‍ നിന്ന് എണിറ്റത്
 സാധാരണ അമ്മ വന്ന് വിളിക്കുമ്പോഴാണ് നേരം വെളുത്തത്  അറിയാ
പക്ഷെ ഇന്ന് എന്തായാലും അത് വേണ്ടിവന്നില്ല ഞാന്‍ സ്വന്തമായി എണിറ്റു പല്ലുതേക്കല്‍
മഹാമഹത്തിനായി ഞാന്‍ പുറത്തിറങ്ങി ഞാന്‍ ആദ്യം നോക്കിയത് അവനെ ആയിരുന്നു
അതിന്ന് അവനെ എങ്ങനെ കാണാനാ അവന്‍ എണിറ്റ് നേരെ പോയിട്ടുണ്ടാകും
കിഴക്കേലേക്ക് അവിടെ അവന്‍െറ കളിക്കുട്ടുകാരത്തിയുണ്ട് അവര്‍ ഒരേ പ്രായക്കാരാ
 ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍ .കാലത്ത് എണിറ്റാല്‍ അവന്‍ അവിടെ പോകും
 പിന്നെ അവളെയും കൊണ്ട് ഇവിടെ വരും
ഞാന്‍ പറയുന്നത് എന്‍െറ ബ്ലാക്കിയെ പറ്റിയാണ് കേട്ടോ എന്‍െറ സുന്ദരനായ പൂവന്‍കോഴി
 ഞാനാ അവന് പേരിട്ടത്  നല്ല കറുത്തിട്ടാ അവന്‍ എല്ലാരും പറയും അവന്‍ കരിങ്കോഴി ആണെന്ന്
പക്ഷെ കരിങ്കോഴിയൊന്നുമല്ല  വീട്ടില്‍ കോഴിയില്ലാത്ത കാരണം അമ്മ എവിടെ നിന്നോ മുട്ട വാങ്ങിവിരിയിച്ചതാ
പത്ത് മുട്ട വച്ചതില്‍  നാലെണം മാത്രമേ വിരിഞ്ഞോള്ളു മുന്ന് പിടയും പിന്നെ ബ്ലാക്കിയും
 ഇടക്ക്  എന്നിക്ക് തോന്നും കോഴികള്‍ക്കിടയില്‍ കറുപ്പിനാണ് അഴകെന്ന് അതിന് കാരണവും ഉണ്ട്
അവിടെ അടുത്ത് വീടുകളില്‍ ഉള്ള ഒരു വിധം പിടക്കോഴികളും അവന്‍െറ പിന്നാലെയാനടപ്പ്
പക്ഷെ അവന് കുടുതല്‍ സ്നേഹം കിഴക്കേലെ സുന്ദരിയോടാ  അവന്‍െറ കാലത്തുള്ള പോകും ഒരുമിച്ചുള്ള നടപ്പും
പിന്നെ അവിടെ വില്ലനാവാന്‍ വേറെ പൂവന്‍ ഇല്ല താന്നും പറഞ്ഞു തീര്‍ന്നില്ല ദേ വരുന്നു രണ്ടുപേരും
അടുത്ത് വന്നപ്പോ ഞാന്‍ അവനോട് പതുക്കെ അമ്മ കേള്ക്കാതെ പറഞ്ഞു
നീ ഇവളെയും കൊണ്ട് ഇങ്ങനെ നടന്നോ ഈ ഉള്ളവന്നാ ആരും ഇല്ലാത്തെ
തമാശക്ക് പറഞ്ഞതാണെങ്കിലും മനസിന്‍െറ ഉള്ളില്‍ നിന്നാ വന്നത്
അത് കേട്ടിട്ടെന്ന ഭാവത്തില്‍ അവന്‍ ഒരു പ്രതേക ശംബ്ധം ഉണ്ടാക്കി
വടക്കേപ്പറത്ത് അമ്മ ഇട്ട അരി ലക്ഷമാക്കി നടന്നുപോയി
എന്നെപ്പോലെ ഇത്തിരി ഗ്ലാമര്ഒക്കെ വേണം എന്നാണ്  അവന്‍ സൌണ്ട് ഉണ്ടാക്കി പറഞ്ഞതെന്ന്   ഞാന്‍ ഊഹിച്ചു
 ഞാന്‍  ക്ലോക്കിലേക്ക് നോക്കി സമയം അതിക്രമിച്ചിരിക്കുന്നു ഞാന്‍ കുളിച്ച്  സ്റ്റുഡിയോയിലേക്ക്  വച്ച് പിടിപ്പിച്ചു
വൈകീട്ട് നേരം വൈകിയാണ്  വന്നത്  നേരേ ഭക്ഷണം കഴിച്ച് കിടന്നു നാളെ ഞായറാഴ്ച്ചയാണ്   ഒരു  ചെറിയ വര്‍ക്ക് ഉണ്ട്
കാലത്ത് ബ്ലാക്കിയുടെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്   എന്‍െ കട്ടിലിനടിയില്‍ നിന്നാണ്  ശബ്ധം
ഇടക്ക് അവന്‍ എന്‍െറ അടുത്ത് വരാറുള്ളതാ കട്ടിലിനു മുകളിലൊക്കെ കയറി നടന്ന് പോകും
ഇന്നെന്താണാവോ കാലത്ത് തന്നെ കട്ടിലിനടിയില്‍
എന്താടാ നീയും തുടങ്ങിയോ മുട്ടയിടാന്‍
എന്ന് ചോദിച്ചുകൊണ്ട്  ഞാന്‍ അവനെ അവിടെ നിന്ന് ഓടിക്കാന്‍ ശ്രമിച്ചു
അവന്‍ പോകാനുള്ള ഭാവം ഇല്ല  ഇങ്ങനെ ആദ്യമായിട്ടാ കാലത്ത്  വന്ന് കട്ടിലിനടിയില്‍ വന്നിരിക്കുന്നത്
കാലത്ത് അവന്ന് ഇവിടെ നിക്കാനെ സമയംകട്ടാറില്ല അപ്പോഴെക്കും കിഴക്കേലെക്ക് ഓടുന്നതാ
 എന്നിക്ക് അവന്നോട് കളിച്ചു നില്‍ക്കാ സമയം ഇല്ലായിരുന്നു കുളിക്കാന്‍ പോകുമ്പോള്‍
ഞാന്‍ അമ്മയോട്  ചോദിച്ചു  എന്തെ അമ്മേ ബ്ലാക്കി കട്ടിലിനടിയില്‍ കയറി ഇരിക്കുന്നത്
അമ്മ ചെറിയ ദേക്ഷത്തോടെ പറയുന്നത് കേട്ടു കാലത്ത് തെണ്ടാന്‍ പോകുന്നത് കണ്ടു
പിന്നെ വേഗം വന്ന് കയറിയതാ അവടെയങ്ങാനും തുറിയിട്ടാ അവനെ ഇവടെന്ന് അടിച്ചോടിക്കും
 ഞാന്‍ കുളികഴിഞ്ഞ്  ഡ്രസ്സ്‌ ഒക്കെ മാറി ഇറങ്ങാന്‍ നേരം നോക്കിയപ്പോഴും അവന്‍ അവിടെത്തന്നെ ഇരിപ്പാണ്
ഞാന്‍ അടുത്ത് ചെന്നപ്പോള്‍ പ്രതേകശബ്ലത്തില്‍  എന്തൊക്കയോ പറഞ്ഞു
എന്തായാലും നീ ഇവിടെ ഇരി ഞാന്‍ പോയി വരാം  എന്ന് പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി
പതുക്കേ നടക്കുമ്പോള്‍ കിഴക്കേന്ന്  നല്ല ചിക്കന്‍െറ മണം മൂക്കിലേക്ക്  അടിക്കുന്നുണ്ടായിരുന്നു
 ആ മണവും ബ്ലാക്കിയുടെ മാനസികാവസ്ഥയും ഞാന്‍ ഒന്നിച്ചുവായിക്കാന്‍ ശ്രമിച്ചു
മോന്നേ നിന്‍െറ മനസ് എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ലലോ
 എന്ന് ഓര്‍ത്ത് ഞാന്‍ വീട്ടിലേക്ക്  തിരിച്ച് നടന്നു 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാളെ തൃശൂർ പൂരമാ ചരിത്രവും ചൈതന്യവും കൂടികലർന്ന പുരം കൺമുന്നിലെത്തി കേരളത്തിലുള്ള എന്റെ വംശത്തിലെ ഏതൊരു കൊമ്പന്നും അവിടെ അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടവും കെട്ടി ഇലിഞ്ഞിത്തറമേളം ഒന്ന് കാതോർത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ദിവസം പൂരം എന്നാൽ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടും എല്ലാം ആസ്വദിച്ച് എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന് നാറുണ്ട് എന്നത് സത്യം നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br> വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന് ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുട

സ്വാതന്ത്യം

                                                                   സ്വാതന്ത്യം ബസില് ഇരിക്കുമ്പോള്‍  ഉച്ചത്തില്‍  ഉള്ള ആ പ്രസഗം കേട്ടത് ചുമ്പന സമരത്തെ അനുകൂലിച്ച് ആണ് ആള്‍ സംസാരിക്കുന്നത് ഇപ്പോ അളുകള്‍ക്ക്  സംസാരവിഷയം ചുമ്പന സമരം ആണല്ലോ കുറച്ച് പേര് അവരുടെ എന്തോ സ്വാര്ഥലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ചുമ്പനസമരം അതിനെ അനുകൂലിച്ചും പ്രതിരോധിച്ചും കുറേ ആളുകളും അതില് ബലിയാടുകള് ആകുന്നതോ കുറേ യുവതീ യുവാക്കളും ആ വായതോരാതെ സംസാരിക്കുന്ന ആളെ എനിക്ക് അറിയാം അയാളുടെ മകള് എന്‍െറ സഹോദരിയുടെ കൂടെ ആണ് പഠിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ടു പരിചയം ഉണ്ട് മൈക്ക് കിട്ടിയ സന്തോഷത്തിലാണെന്ന് തോന്നുന്നു അദേഹം കസറുകയാണ് സ്ത്രീ  പുരുഷനും ഇവിടെയും ഇരിക്കാനും സംസാരിക്കാനും അനുവാദമില്ലാത്ത നാടാണോ ഇതെന്നും സദാചാര പോലീസിനെ നിലക്ക് നിര്ത്തണമെന്നുമൊക്കെ നല്ല ഉച്ചത്തില് വെച്ച് കാച്ചുന്നുണ്ട് ഇഷ്ട്ടന് എന്തായാലും മുഴുവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല അതിന് മുന്‍പ്  ബസ് എടുത്തു  വീട്ടില് എത്തുമ്പോള് സമയം 6 മണി പുറത്ത് ചെരുപ്പ് ഊരി വെക്കുമ്പോള് പ്രിയയുടെ ചെരുപ്പ് കാണാനില്ല  ഇത്ര സമയം ആയിട്ടും അവള്‍ വന്നിട്ടില്ലേ മനസില് ഒരു ആ
                                                         കാലചക്രം  ഉരുളുംപോള്‍ ഓർമ്മകളിലേക്ക് തിരിച്ച് നടക്കാൻ എന്നും എനിക്ക് ഇഷ്ടം ഗൃഹാതുരത്വം ഉള്ള ഒരു പിടി ഓർമ്മകൾ എന്നും  എന്‍െറ  കൂട്ട് പുതിയ കാലത്തിനൊപ്പം നടക്കുമ്പോളും മനസ് പഴമയിൽ തങ്ങിനിൽക്കുന്നു സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകൾ ആ ഓർമ്മകളിലൂടെ ചിലപ്പോൾ ഒരു പിന്നോട്ട് നടത്തം  പിന്നെ ഇത് പറയാൻ ഉളള കാര്യം ഞാൻ ഇന്ന് ഫേസ് ബുക്കിൽ കണ്ട ഒരു കുളം തെങ്ങിൻ തോപ്പുകൾക്കിടയിൽ സുന്ദരമായ പച്ചയും നീലയും നിറത്തിൽ നിറഞ്ഞ് കിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കുളം അറബിക്കടലും കിഴക്ക് കനോലിക്കനാലും കാവൽ നിൽക്കുന്ന ചെന്ത്രാപ്പിന്നിയെന്ന എന്‍െറ  ഗ്രാമത്തിലും ഒരുപാട് കുളങ്ങൾ ഉണ്ടായിരുന്നു, ഒരു ചാടികുളിയും നീന്തലുമില്ലാതെ കൗമാരത്തിലെ ഒരോ ദിവസവും തുടങ്ങാറില്ല തോർത്തുമുണ്ട് ഉടുത്ത് കാലുകൾ വെള്ളത്തിലേക്ക് പാദമൂന്നുമ്പോൾ ഒരു കുളിര് കാല് മുതൽ തലവരെ അരിച്ച് കയറും ഓർക്കുമ്പോൾ ശരീരത്തിലെ രോമകൂപങ്ങൾ ഇപ്പോഴും ഉണർനെഴുന്നേൽക്കുന്നു ഒരോ ദിവസത്തെ കുളിയും ഞങ്ങൾക്ക് ഉത്സവങ്ങളായിരുന്നു സമപ്രായക്കാർ മുതൽ തലമുതിർന്നവർ വരെ ഒരുമിച്ച് ഒരു കുളി മുങ്ങാംകുഴിയിട്ടും വെട്ടിമറ