ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കണ്ണുനീരിന്‍െറ നനവുള്ള സ്വപ്നം



സൗഹൃദത്തിന്‍െറ ഒത്തുചേരല്‍ പകല്‍സമയങ്ങളില്‍ എല്ലാവര്‍ക്കും അവരുടെതായ ജോലികളില്‍ ഏര്‍പെടുന്നതു കൊണ്ട് എല്ലാവരും രാത്രിയിലാണ് ഒത്തുകൂടാറ്
 പക്ഷെ അന്ന് ആരും എത്തിയിട്ടുണ്ടായിരുന്നില്ല അങ്ങനെ സ്ക്കൂളിന്‍െറ മതിലുംചാരിയിരിക്കുമ്പോള്‍
ഞാന്‍ ആ കരച്ചില്‍ കേട്ടത് 
കുട്ടികളെയൊക്കെ ഇംഗ്ലീഷ് സ്കൂളുകാര്‍ കൊണ്ട്പോയെങ്കിലും പഴമയുടെ പെരുമയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് എന്‍െറ സ്കൂള്‍
 പക്ഷെ അവിടെ ആരെയും കാണാനില്ലായിരുന്നു മനസില്‍ ഭയമുണ്ടെങ്കിലും പതുകെ ഞാന്‍ ആ കരച്ചിലിനടുത്തേക്ക് നീങ്ങി അടുക്കുംന്തോറും അത് വളരെ പ്രായമായ ഒരാളുടെ കരച്ചില്‍ ആണെന്ന് എനിക്ക്തോന്നി 
മരത്തിന്‍െറ ചുവട്ടില്‍ നിന്നാണ് അതുകേള്‍ക്കുനത്
സ്ക്കൂള്‍എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക ആ മരമായിരിക്കൂം അതിന്നു ചുറ്റൂം ഇരിക്കാത്ത കഥകള്‍ പറയാത്തവരുമായി ആരും ഉണ്ടായിരിക്കില്ല
 മരത്തിനടുത്ത് എത്തിയപ്പോള്‍ ആണ് ആ കരച്ചില്‍ എന്‍െറ മരമുത്തച്ഛനില്‍ നിന്നാണെന് എനിക്ക് മനസിലായത്

പ്രായം മരമുത്തച്ഛനെ വളരെ തളര്‍ത്തിയിരിക്കുന്നു
 ഒരു നിമിഷം ഞാന്‍ ചോദിച്ചു എന്താ കരയുന്നേ 
വാര്‍ധക്യത്തിന്റെ അവശതകള്‍ മരമുത്തച്ഛ വല്ലാതെ അലട്ടിയിരുന്നു 
എന്നാലും പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു കണ്ടില്ലേ 
മോന്നേ അവര്‍ എന്‍െറ കൈകള്‍ മുറിച്ചു മാറ്റി അപ്പോഴാ ഞാന്‍ അത് കണ്ടത് മുറിച്ചുമാറ്റിയ ശിഖരങ്ങള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു 
എന്‍െറ മനസ്സ്‌ വികാരഭരിതമായി.
കൈകളില്ലാതെ ഞാന്‍ എങ്ങനെ എന്‍െറ മക്കള്‍ക്ക് തണലേകും 
എവിടെനിന്നോ പറന്നുവരുന്ന എത്രയോ പക്ഷികള്‍ കൂട് കൂട്ടിട്ടിയിരുന്നത് എന്‍െറ കൈകളിലായിരുന്നു ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ മാറ്റിവച്ചത്‌ അവര്‍ക്ക് വേണ്ടിയായിരുന്നു എന്നിട്ടും
 അവര്‍ക്കിങ്ങനെ മാറാന്‍ എങ്ങനെ കഴിഞ്ഞു എനിക്ക് ഒരു ആഗ്രഹമേ ഉള്ളൂ മരിക്കുന്നതുവരേ ഇങ്ങനെ എന്‍െറ കുട്ടികള്‍ക്ക് തണലേകി എന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന കുട്ടികള്‍ക്ക് ഒരുപാട് കഥ പറഞ്ഞു കൊടുത്ത് 
ആരോടും വിഷമമോ പരിഭവമോ ഇല്ലാതെ മരിക്കണം
എന്‍െറ മനസ്സിനെ ചുട്ടുനീറ്റിയിരുന്ന തീക്കനല്‍ നീര്‍ത്തുള്ളികളായി ഒഴുകിയിറങ്ങി 
മരമുത്തച്ഛനെ ചേര്‍ത്തു പിടിച്ചു ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു ഇല്ല മുത്തച്ഛന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എല്ലാം കാലവും ദൂരവും തീര്‍ത്ത നൈമിഷികമായ അകലം മാത്രം 
ഞങ്ങളുടെ സ്നേഹത്തിന്റെ ദൃഡതയ്ക്ക് മങ്ങലേക്കാതെ ഞങ്ങള്‍ നോക്കും അത് പറയുമ്പോഴം ഞാന്‍ കരയുന്നുണ്ടായിരുന്നു അതിനിടയിലാരോ ശബ്ദമുയര്‍ത്തി വിളിച്ചത് അമ്മയായിരുന്നു 
അപ്പോഴാ മനസിലായത് ഞാന്‍ കണ്ടതെല്ലാം സ്വപനമായിരുന്നു
എന്‍െറ കരച്ചില്‍ കേട്ട് നോക്കാന്‍ വന്നതായിരുന്നു അമ്മ 
പക്ഷെ അപ്പോഴും എന്‍െറ കണ്ണുകളില്‍ നിന്നു കണ്ണുന്നീര്‍ ഒഴുകിയിറങ്ങുന്നുണ്ടായിരന്നു
 —

അഭിപ്രായങ്ങള്‍

  1. ആദ്യമായി എന്നിക്ക് ഒരു അഭിപ്രായം എഴുതിയതിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. അതേ ചേട്ടാ എഴുതാന്‍ ശ്രമിച്ചുനോക്കുകയാ തെറ്റുകളും കുറ്റങ്ങളും പറഞ്ഞുതരണം

      ഇല്ലാതാക്കൂ
  3. വ്യായാമാത്തിനെന്തു ജാതി ,
    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ..ദൈവങ്ങളെ സൃഷ്ട്ടിച്ച്ചു ..രാഷ്ട്രീയപ്പാട്ടികളെ സൃഷ്ടിച്ചു
    എല്ലാം മനുഷ്യന്റെ കണ്ടെത്തലുകൾ വ്യായാമാത്തിനെന്തു ജാതി ,
    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ..ദൈവങ്ങളെ സൃഷ്ട്ടിച്ച്ചു ..രാഷ്ട്രീയപ്പാട്ടികളെ സൃഷ്ടിച്ചു
    എല്ലാം മനുഷ്യന്റെ കണ്ടെത്തലുകൾ

    മറുപടിഇല്ലാതാക്കൂ
  4. well, I am a new blogger, please visit my blog prakashanone.blogspot.com

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്വാതന്ത്യം

                                                                   സ്വാതന്ത്യം ബസില് ഇരിക്കുമ്പോള്‍  ഉച്ചത്തില്‍  ഉള്ള ആ പ്രസഗം കേട്ടത് ചുമ്പന സമരത്തെ അനുകൂലിച്ച് ആണ് ആള്‍ സംസാരിക്കുന്നത് ഇപ്പോ അളുകള്‍ക്ക്  സംസാരവിഷയം ചുമ്പന സമരം ആണല്ലോ കുറച്ച് പേര് അവരുടെ എന്തോ സ്വാര്ഥലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ചുമ്പനസമരം അതിനെ അനുകൂലിച്ചും പ്രതിരോധിച്ചും കുറേ ആളുകളും അതില് ബലിയാടുകള് ആകുന്നതോ കുറേ യുവതീ യുവാക്കളും ആ വായതോരാതെ സംസാരിക്കുന്ന ആളെ എനിക്ക് അറിയാം അയാളുടെ മകള് എന്‍െറ സഹോദരിയുടെ കൂടെ ആണ് പഠിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ടു പരിചയം ഉണ്ട് മൈക്ക് കിട്ടിയ സന്തോഷത്തിലാണെന്ന് തോന്നുന്നു അദേഹം കസറുകയാണ് സ്ത്രീ  പുരുഷനും ഇവിടെയും ഇരിക്കാനും സംസാരിക്കാനും അനുവാദമില്ലാത്ത നാടാണോ ഇതെന്നും സദാചാര പോലീസിനെ നിലക്ക് നിര്ത്തണമെന്നുമൊക്കെ നല്ല ഉച്ചത്തില് വെച്ച് കാച്ചുന്നുണ്ട് ഇഷ്ട്ടന് എന്തായാലും മുഴുവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല അതിന് മുന്‍പ്  ബസ് എടുത്തു  വീട്ടില് എത്തുമ്പോള് സമയം 6 മണി പുറത്ത് ചെരുപ്പ് ഊരി വെക്കുമ്പോള് പ്രിയയുടെ ചെരുപ്പ് കാണാനില്ല  ഇത്ര സമയം ആയിട്ടും അവള്‍ വന്നിട്ടില്ലേ മനസില് ഒരു ആ
നാളെ തൃശൂർ പൂരമാ ചരിത്രവും ചൈതന്യവും കൂടികലർന്ന പുരം കൺമുന്നിലെത്തി കേരളത്തിലുള്ള എന്റെ വംശത്തിലെ ഏതൊരു കൊമ്പന്നും അവിടെ അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടവും കെട്ടി ഇലിഞ്ഞിത്തറമേളം ഒന്ന് കാതോർത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ദിവസം പൂരം എന്നാൽ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടും എല്ലാം ആസ്വദിച്ച് എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന് നാറുണ്ട് എന്നത് സത്യം നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br> വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന് ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുട
                                                         കാലചക്രം  ഉരുളുംപോള്‍ ഓർമ്മകളിലേക്ക് തിരിച്ച് നടക്കാൻ എന്നും എനിക്ക് ഇഷ്ടം ഗൃഹാതുരത്വം ഉള്ള ഒരു പിടി ഓർമ്മകൾ എന്നും  എന്‍െറ  കൂട്ട് പുതിയ കാലത്തിനൊപ്പം നടക്കുമ്പോളും മനസ് പഴമയിൽ തങ്ങിനിൽക്കുന്നു സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകൾ ആ ഓർമ്മകളിലൂടെ ചിലപ്പോൾ ഒരു പിന്നോട്ട് നടത്തം  പിന്നെ ഇത് പറയാൻ ഉളള കാര്യം ഞാൻ ഇന്ന് ഫേസ് ബുക്കിൽ കണ്ട ഒരു കുളം തെങ്ങിൻ തോപ്പുകൾക്കിടയിൽ സുന്ദരമായ പച്ചയും നീലയും നിറത്തിൽ നിറഞ്ഞ് കിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കുളം അറബിക്കടലും കിഴക്ക് കനോലിക്കനാലും കാവൽ നിൽക്കുന്ന ചെന്ത്രാപ്പിന്നിയെന്ന എന്‍െറ  ഗ്രാമത്തിലും ഒരുപാട് കുളങ്ങൾ ഉണ്ടായിരുന്നു, ഒരു ചാടികുളിയും നീന്തലുമില്ലാതെ കൗമാരത്തിലെ ഒരോ ദിവസവും തുടങ്ങാറില്ല തോർത്തുമുണ്ട് ഉടുത്ത് കാലുകൾ വെള്ളത്തിലേക്ക് പാദമൂന്നുമ്പോൾ ഒരു കുളിര് കാല് മുതൽ തലവരെ അരിച്ച് കയറും ഓർക്കുമ്പോൾ ശരീരത്തിലെ രോമകൂപങ്ങൾ ഇപ്പോഴും ഉണർനെഴുന്നേൽക്കുന്നു ഒരോ ദിവസത്തെ കുളിയും ഞങ്ങൾക്ക് ഉത്സവങ്ങളായിരുന്നു സമപ്രായക്കാർ മുതൽ തലമുതിർന്നവർ വരെ ഒരുമിച്ച് ഒരു കുളി മുങ്ങാംകുഴിയിട്ടും വെട്ടിമറ